Thursday, March 15, 2012

തന്ത ഇല്ലാത്തവന്‍

ഒരു മഞ്ഞ  പതിറ്റടിക്ക് ആണ് ചൂത് തുടങ്ങിയത്
കള്ളക്കളിയുടെ ആത്യന്തികമായ നേട്ടങ്ങള്‍ മനസിലാവാന്‍ പാകത്തില്‍
ഗീതയുടെ സാരോപദേശം ലാമിനേറ്റ്  ചെയ്തു  വെച്ചിരുന്നു

ദുര്യോധനന്‍ തന്ന 
കുപ്പി വെള്ളം കുടിച്ചാണു  കളി തുടങ്ങിയത്  ..
നേരത്തോടു നേരം കളിച്ചപ്പോള്‍  
നഷ്ടം ചത്തോഴിഞ്ഞ പിതൃ പരമ്പര മാത്രം
നന്നായി... തിരുനാവായയും തിരുനെല്ലിയും രാമേശ്വരവും പോകാതെ കഴിക്കാം..

ഇത്തവണ തിരുവാതിര ഞാറ്റുവേലയാണ് നഷ്ടം...
പകരം കുത്തിക്കഴിക്കേണ്ട വിത്ത് കിട്ടി..നൂറുമേനി
ചന്ദ്രനില്‍ ഒരു സാമ്രാജ്യം....
പിന്നെ...നെന്മാറ വേല ,ചിനക്കത്തൂര്‍ പൂരം...ആര്‍ക്കു വേണം...

കളി മണത്തു..കേട്ടു..കണ്ടു...
നവദ്വാരങ്ങളും കളിക്ക്  മാത്രമായി പകുക്കാതെ നല്‍കി ...

രണ്ടു ലഹരികളുടെ ഇടയില്‍
വിജയമായി  വന്നത് അവനായിരുന്നു  
അവന്‍ തന്നെ .....
ഇന്നലെ ...
ഞാന്‍ ഉടുമുണ്ടില്ലാതെ നടക്കുന്നു എന്ന് പൊതുനിരത്തില്‍ വച്ച് വിളിച്ചു പറഞ്ഞവന്‍...
ഉരുളയായി അവന്‍  തൊണ്ടയില്‍ കുടുങ്ങിഇയ നിമിഷം ....
പ്രളയത്തിനു ശേഷം  ആദി ശബ്ദം പോലെ
മഹാമൌനം പോലെ
വ്യക്തതക്കും അപ്പുറമുള്ള വ്യക്തതയായി....
അവന്റെ ശബ്ദം എന്നെ പൊതിഞ്ഞു.......
തന്ത ഇല്ലാത്തവന്‍.......
മൂട്ടില്‍ ഉയര്‍ന്ന ആല്‍ മരച്ചില്ലകളില്‍ തഴുകിയ കാറ്റില്‍ മയങ്ങി ....
ഞാന്‍ അടുത്ത ഉരുളക്കായി പാത്രം തേടി  .....

No comments:

Post a Comment